ഇസ്ലാമാബാദ്: റംസാൻ പെരുന്നാളിനോട് അനുബന്ധിച്ച് അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും വെടിനിർത്തൽ പ്രഖ്യാപിച്ചു. ബുധനാഴ്ച അർധരാത്രി ആരംഭിച്ച വെടിനിർത്തൽ അടുത്ത തിങ്കളാഴ്ച വരെ നീളും.
സൗദി, തുർക്കി, ഖത്തർ രാജ്യങ്ങളുടെ അഭ്യർഥനയിൽ ഏകപക്ഷീയമായി വെടിനിർത്തുകയാണെന്ന് പാക്കിസ്ഥാൻ വാർത്താ വിതരണ മന്ത്രി അത്തുള്ള തരാറും അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന്റെ വക്താവ് സബിയുള്ള മുജാഹിദും വെവ്വേറെ അറിയിച്ചു.
കാബൂളിലെ ലഹരിവിമോചന കേന്ദ്രത്തിൽ തിങ്കളാഴ്ച രാത്രി പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 400നു മുകളിൽ പേർ കൊല്ലപ്പെട്ടതായി താലിബാൻ അറിയിച്ചിരുന്നു. എന്നാൽ താലിബാൻ സൈനിക സ്ഥാപനങ്ങൾക്കു നേർക്ക് കൃത്യമായ ആക്രമണമാണു നടത്തിയതെന്ന് പാക്കിസ്ഥാൻ അവകാശപ്പെട്ടു.